FIELD TRIP
FIELD TRIP
2017-2018 ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒന്നാം സെമെസ്റ്ററിൽ "ഒരു ഫീൽഡ് ട്രിപ്പ്" സംഘടിപ്പിക്കുകയുണ്ടായി. 2017 നവംബർ നാണ് ഞങ്ങൾ ഫീൽഡ് ട്രിപ്പിന് പോയത്. കോളേജിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഈ യാത്രയിൽ പങ്കെടുത്തു. രാവിലെ കൃത്യം 7 മണിക്ക് കോളേജിൽ എത്തി. പ്രഭാത ഭക്ഷണം കോളേജിൽ തന്നെ ഒരുക്കിയിരുന്നു. അപ്പം, ഇടിയപ്പം, ഗ്രീൻപീസ് കറി തുടങ്ങി സ്വാദിഷ്ഠമായ ഭക്ഷണമാണ് ഞങ്ങൾ കഴിച്ചത്. കൃത്യം 8.30 ന് ഞങ്ങൾ രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി യാത്ര പുറപ്പെട്ടു. ഇംഗ്ലീഷ്, മലയാളം, നാച്ചുറൽ സയൻസ് വിഭാഗങ്ങൾ ഒരു ബസ്സിലും ഫിസിക്സ്, മാത്‍സ്, സോഷ്യൽ സയൻസ് വിഭാഗങ്ങൾ മറ്റൊരു ബസ്സിലുമായിരുന്നു. ജയകുമാരി ടീച്ചർ, ഷെമീമ ടീച്ചർ, റുമൈസ ടീച്ചർ, അജാസ് സർ, ജയപ്രവീൺ സർ, പ്രമോദ് സർ തുടങ്ങിയ അധ്യാപകരും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ആദ്യം എല്ലാവരും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നു. കുറച്ച് സമയത്തിന് ശേഷം പാട്ടും ഡാൻസും തുടങ്ങി. എല്ലാവരും നന്നായി ആസ്വദിച്ചു.
പഠനയാത്രയുടെ ഭാഗമായി ഞങ്ങൾ പോകുവാൻ തിരഞ്ഞെടുത്തത് കുതിര മാളിക, ചിത്രാലയം മ്യൂസിയം, തിരുവനന്തപുരം നേപ്പിയർ മ്യൂസിയം, കോവളം ബീച്ച് തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ആദ്യം ഞങ്ങൾ പോയത് "കുതിര മാളിക" യിലേക്കാണ്. തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് കുതിര മാളിക സ്ഥിതി ചെയ്യുന്നത്. കൃത്യം 11 മണിക്ക് ഞങ്ങൾ കൊട്ടാരവളപ്പിൽ എത്തി ചേർന്നു. പാസ് എടുത്ത് വേണമായിരുന്നു അകത്തേക്ക് പ്രവേശിക്കാൻ. ഇടവഴി അവസാനിക്കുന്നിടത്ത് ഒരു ചെറുവഴിയുണ്ട്. ഈ ചെറുവഴിയിൽക്കൂടി അല്പം നടന്നാൽ കൊട്ടാരത്തിലെത്താം. കൊട്ടാരത്തിന്റെ ഒരു വശത്ത് ഗോക്കളെ വളർത്തുന്ന ഒരു സ്ഥലവും കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. കൊട്ടാരത്തിലെ കാര്യങ്ങൾ ഒരു ഗൈഡ് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് സ്വാതി തിരുനാൾ മഹാരാജാവ് ഭരണത്തിൽ വന്നു. ഈ കാലഘട്ടത്തിൽ, അതായത് 1840-ൽ അദ്ദേഹം പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തൻ മാളിക അഥവാ 'കുതിര മാളിക' എന്ന് അറിയപ്പെടുന്നത്. പാരമ്പര്യ വാസ്തുവിദ്യയുടെ കേരളീയ മാതൃകയാണ് ഈ കൊട്ടാരം. കൊട്ടാരത്തിന്റെ മുകളിലത്തെ
നിലയിൽ, പുറമേ തടിയിൽ 122 കുതിരകളെ വരിവരിയായി കൊത്തിവച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ കൊട്ടാരത്തിന് 'കുതിര മാളിക' എന്ന
പേര് ലഭിച്ചത്. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിന്റെ നടത്തിപ്പ് ഇപ്പോൾ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലാണ്. 80 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഈട്ടിത്തടിയിലാണ്
കൊട്ടാരത്തിന്റെ പകുതിഭാഗവും നിർമിച്ചിട്ടുള്ളത്. നാല് വർഷം കൊണ്ടാണ് കുതിരമാളികയുടെ പണി പൂർത്തിയായത്. ഈ കൊട്ടാരം പണി കഴിപ്പിച്ച് ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ (1846) സ്വാതി തിരുനാൾ രാജാവ് അന്തരിച്ചു. പിന്നീട ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷമാണ് കുതിരമാളിക തുറന്നത്. ഇവിടെ നിന്നാൽ പദ്മനാഭസ്വാമി ക്ഷേത്രം നന്നായി കാണാവുന്നതാണ്.
കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിലുള്ള കഥകളി രൂപങ്ങളാണ്. തടിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എല്ലാ കഥകളിവേഷങ്ങളും അതിന്റെ തനിമയും ഭംഗിയും ചോർന്ന് പോകാതെ നിർമിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ അടുത്ത മുറിയിൽ ബെൽജിയം ഗ്ലാസ് കൊണ്ട് നിർമിച്ച കണ്ണാടി, നൂറു വർഷം പഴക്കമുള്ള ലൈറ്റുകൾ, രാജാവിന്റെ പല്ലക്ക്, ഇറ്റലിയിൽ നിന്നുമുള്ള വിളക്കുകൾ, 1853-ൽ വിക്ടോറിയ രാജ്ഞി രാജാവിന് സമ്മാനിച്ച സിംഹാസനം എന്നിവയാണുള്ളത്. തൊട്ടടുത്ത മുറിയിൽ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ ചിത്രങ്ങളാണുള്ളത്. വീരമാർത്താണ്ഡവർമ, അനിഴം തിരുനാൾ മാർത്താണ്ഡവർമ, കാർത്തിക തിരുനാൾ രാജാവ്, അവിട്ടം തിരുനാൾ ബാലരാമവർമ, ആയില്യം തിരുനാൾ, റാണി ലക്ഷ്മി ഭായ് തമ്പുരാട്ടി തുടങ്ങിയവരൊക്കെയാണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. ' ഗർഭശ്രീമാൻ' എന്നായിരുന്നു സ്വാതി തിരുനാൾ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന് സംസ്‌കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഗാധ
പാണ്ഡിത്യം ഉണ്ടായിരുന്നു.
400 വർഷം പഴക്കമുള്ള ആനക്കൊമ്പ്, ആനക്കൊമ്പ് കൊണ്ടുള്ള തോട്ടിൽ, ഇരുപത്തിയഞ്ച് ആനയുടെ 50 കൊമ്പ് കൊണ്ടുള്ള സിംഹാസനം എന്നിവയും കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 460 വർഷം പഴക്കമുള്ള ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും കൊട്ടാരത്തിലുണ്ട്. ചെക്കോസ്ലോവാക്കിയൻ ഗവൺമെൻറ് നൽകിയ സമ്മാനമാണിത്. കൊട്ടാരത്തിന്റെ ഒരു ഇടനാഴിയിലായി സ്വാതി തിരുനാളിന്റെ ഒരു ത്രീഡി പെയിന്റിങ്ങും ഉണ്ട്. ഡച്ച് ഡിലനോയിയുടെ കൈയിൽ നിന്നും പിടിച്ചെടുത്ത 269 വർഷം പഴക്കമുള്ള തോക്കുകൾ, കുതിരവിളക്കുകൾ, ഈട്ടിത്തടിയിൽ പണിത രാജാവിന്റെ കട്ടിലുകൾ, ഈട്ടിത്തടിയാൽ നിർമിച്ച വിളക്കുകൾ, പതിനെട്ടടിയുള്ള വിഗ്രഹത്തിന്റെ രൂപമാതൃക, തൂക്ക് വിളക്കുകൾ,
പഞ്ചലോഹത്താൽ നിർമിതമായ വിളക്കുകൾ, കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾ, വിവിധ മൃഗങ്ങളുടെ തോൽ ഉപയോഗിച്ചുള്ള ആയുധങ്ങൾ,മരതകം പതിപ്പിച്ച വാളുകൾ എന്നിങ്ങനെ വളരെ പഴയതും പ്രസിദ്ധവുമായ പലവസ്തുക്കളും കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കൊട്ടാരത്തിലെ ലൈബ്രറി 'താമരത്തളം' എന്നറിയപ്പെടുന്ന ഭാഗത്താണ്.ഇരുനൂറ്റിഅറുപത് വർഷം പഴക്കമുള്ള പഴച്ചാറ്,പച്ചില,എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും ഇവിടെ കാണാൻ കഴിയും.പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടൻ സമ്മാനമായി കൊടുത്ത വെള്ളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡുകൾ,ലക്ഷ്മി വിളക്ക്
എന്നിവയും താമരത്തളത്തിലുണ്ട്.കൊട്ടാരത്തിലെ ഓരോ മേൽത്തട്ടിലും വ്യത്യസ്തങ്ങളായ കൊത്തുപണിയാണുള്ളത്.തഞ്ചാവൂർ കലാകാരന്മാരാണ് കൊട്ടാരത്തിന്റെ ശിൽപികൾ.ഒരുദിവസം അയ്യായിരത്തോളം പേർ നാലുവർഷം എടുത്താണ് കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കിയത്.
കൊട്ടാരത്തിന് പ്രശസ്തവും പ്രധാനവുമായ മൂന്ന് ഹാളുകളാണുള്ളത് (സദസ്സുകൾ). ഒന്ന്, നൃത്ത സദസ്സ് ; രണ്ട്, പണ്ഡിത സദസ്സ്; മൂന്ന്, സംഗീത സദസ്സ്. അച്ചാരിമുഖം എന്നറിയപ്പെടുന്ന ഒരു ടണലിൽ വെച്ചാണ് സ്വാതി തിരുനാൾ 460 കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കൊട്ടാരത്തിന്റെ ഒത്ത നടുക്കുള്ള മുറിയിൽ കഥകളി അരങ്ങേറിയിരുന്നതായി ഗൈഡ് പറഞ്ഞു തന്നു. രാജാവിന് നൃത്തം കാണുവാനുള്ള ചപ്രമഞ്ച കട്ടിൽ നൃത്തമണ്ഡപത്തിന്റെ വലതുവശത്തായാണുള്ളത്. കൊട്ടാരത്തിലെ
വിശാലമായ മറ്റൊരു ഹാളിൽ ചൈനീസ് പാത്രങ്ങൾ, ഹനുമാൻ, ശ്രീരാമൻ, പാർത്ഥസാരഥി തുടങ്ങിയവരുടെ വിഗ്രഹങ്ങൾ, പച്ചക്കല്ലിനാൽ നിർമിതമായ ശിവലിംഗം, വിളംബരം ചെയ്യാൻ ഉപയോഗിക്കുന്ന പെരുമ്പറകൾ, ഇറ്റാലിയൻ മാർബിളിനാൽ നിർമിച്ച വിഗ്രഹങ്ങൾ, വാച്ചിന് പകരം ഉപയോഗിച്ചിരുന്ന സൂര്യഘടികാരം എന്നിവയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
തിരുവിതാംകൂറിന്റെ ആദ്യ ഫോട്ടോയും കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. മുകളിലെ നിലയിൽ, ഒരു കിളിവാതിലിലൂടെ നോക്കിയാൽ അങ്ങേ അറ്റം വരെയുള്ള കിളിവാതിലുകൾ വരിവരിയായി കാണാവുന്നതാണ്. മുകളിലെ നിലയിലിരുന്ന് പദ്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചിരുന്നത്. ആ സ്ഥലത്ത് ഒരു ചെറിയ ഗോവണി ഉണ്ട്. കൊട്ടാരത്തിലെ കൊത്തുപണികൾ അതിമനോഹരമാണ്. ഒറ്റനോട്ടത്തിൽ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷേ, ഗൈഡ് കാണിച്ചു തരുമ്പോൾ ഓരോ വിധത്തിൽ നമുക്ക് മയിൽ, വ്യാളി, തത്ത,
ആന, അണ്ണാൻ എന്നിവയെ കാണാം. താടിയിലും നിരവധി ചിത്രപ്പണികളുണ്ട്. ഓരോ കഴുക്കോലും വ്യത്യാസമായിട്ടാണ് പണിഞ്ഞിരിക്കുന്നത്.
കുതിരമാളികയിലാണ് പ്രസിദ്ധമായ സ്വാതി തിരുനാൾ സംഗീതോത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവമാണിത്. എല്ലാ വർഷവും ജനുവരി 4 മുതൽ 13 വരെയാണ് ഈ പരിപാടി നടക്കുന്നത്. അന്നേ ദിവസം സൗജന്യമായി പൊതുജനങ്ങൾക്ക്
സംഗീതോത്സവം കാണാവുന്നതാണ്. സ്വാതി തിരുനാളിന്റെ ഓർമക്കായിട്ടാണ് ഇത് നടത്തുന്നത്.
കുതിരമാളികയിൽ നിന്നും ഞങ്ങൾ നേരെ പോയത് ശ്രീ ചിത്രാലയം മ്യൂസിയത്തിലേക്കായിരുന്നു. ഈ ആർട്ട് ഗാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് സ്വാതി തിരുനാളാണ്. തിരുവിതാംകൂറിന്റെ ഇരുന്നൂറു വർഷത്തിന്റെ
ചരിത്രത്തിന്റെ ഭാഗമായ വസ്തുതകളും വസ്തുക്കളും അവിടെ കാണാൻ കഴിഞ്ഞു. രാജരവിവർമ്മയുടെ പ്രശസ്തമായ പല ചിത്രങ്ങളും ആർട്ട് ഗാലറിയിൽ ഉണ്ട്. ചിത്രാലയം മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാരുടെ ചിത്രങ്ങളാണ്. ഓരോ രാജാക്കന്മാരുടെ കാലഘട്ടവും ചരിത്രവും ഗൈഡ് ഞങ്ങൾക്ക് പറഞ്ഞു തന്നു. പണ്ടത്തെ ശബരിമല, ചാലമാർക്കറ്റ് , കവടിയാർ കൊട്ടാരത്തിന്റെ പഴയ ചിത്രം, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രങ്ങൾ, തിരുവിതാംകൂറിലെ ആദ്യ വനിതാ ഡോക്ടറായ 'മേരി പുന്നൻ
ലൂക്കോസി'ന്റെ ചിത്രം, 1869 കാലഘട്ടത്തിലെ സെക്രട്ടറിയേറ്റ്, ശ്രീ ചിത്ര ചേംബർ തുടങ്ങിയവയൊക്കെ മ്യൂസിയത്തിൽ കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. ആറുവർഷത്തിലൊരിക്കൽ നടത്തുന്ന ചടങ്ങായ 'ആറാട്ടി'ന്റെ ചിത്രം, പൂജപ്പുര എഴുന്നള്ളത്, രാജാക്കന്മാരുടെ ജന്മദിനാഘോഷങ്ങൾ, കുളച്ചൽ യുദ്ധത്തിന്റെ ചിത്രം, "ചെറന്മുടി" എന്ന കിരീടം എന്നിവ മ്യൂസിയത്തിലെ മറ്റു കാഴ്ചകളാണ്. 11 അടി 3 ഇഞ്ച് വലിപ്പമുള്ള യഥാർത്ഥ ആനയുടെ തല ഞങ്ങളെ വിസ്മയിപ്പിച്ചു. 'വിൻസെന്റ് പല്ലിശ്ശേരി' എന്ന മിറർ ആര്ടിസ്റ്റ് നിർമിച്ച നിരവധി ചിത്രങ്ങളും അനാമോർഫിക് ആർട്ടുമൊക്കെ അവിടെ കാണുവാൻ സാധിച്ചു.
ശ്രീ ചിത്രാലയം മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് തിരുവനന്തപുരം മൃഗശാലയിലേക്കായിരുന്നു. അവിടെ നിന്ന് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. പിന്നീട് മൃഗശാലവളപ്പിലുള്ള മ്യൂസിയം കാണുവാനായി പോയി. കേരളീയ വാസ്തുവിദ്യയുടെ മനോഹരമായ
ശൈലിയിലാണ് ഈ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു ചെറുകൊട്ടാരത്തെപ്പോലെ തോന്നും. വിഷ്ണു, ശ്രീരാമൻ, ദക്ഷിണാമൂർത്തി, മന്മഥൻ തുടങ്ങിയ വിഗ്രഹങ്ങൾ, സാംബുക്ക് എന്ന കപ്പലിന്റെ മാതൃക, പതിനേഴാം നൂറ്റാണ്ടിലെ രഥം,ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃക, കഥകളി രൂപങ്ങൾ എന്നിവ മ്യൂസിയത്തിന്റെ കവാടത്തിനടുത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.നെട്ടൂർ പെട്ടി,ആഭരണ പെട്ടി,കാളിയമർദ്ദന വിളക്കുകൾ,വഞ്ചി,ദുർഗ,നരസിംഹമൂർത്തി,ബ്രഹ്മാവ് എന്നീ വിഗ്രഹങ്ങൾ; തടിയിൽ തീർത്തിരിക്കുന്നതും അവിടെ കാണാൻ കഴിഞ്ഞു.കൂർത്തമ്പല മാതൃക,പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച വിഷ്ണു ചക്രം, പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച കൃഷ്ണ നൃത്തം,പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച വിഷ്ണുവിന്റെ വിഗ്രഹം എന്നിവയെല്ലാം മ്യൂസിയത്തിന്റെ ഒരു വശത്ത് കണ്ണാടിച്ചില്ലുകൾക്കകത്ത് സ്ഥാപിച്ചിരുന്നു.
മ്യൂസിയത്തിന്റെ മുകൾത്തട്ട് ഗംഭീരമായ കൊത്തുപണികളാൽ മനോഹരമാക്കിയിരുന്നു. ആൾവാർ, ഗജതാണ്ഡവം, ഉമാ, അർദ്ധനാരി തുടങ്ങിയ കൈയിൽ കൊത്തിയ വിഗ്രഹങ്ങളും മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന കാലാവസ്തുക്കൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ 1937-ൽ അദ്ദേഹത്തിന്റെ ഇൻഡോനേഷ്യൻ പര്യടനത്തിന്റെ വേളയിൽ
ശേഖരിച്ചവയാണ്. തെക്കുകിഴക്കനേഷ്യൻ ഗാലറിയിൽ ഉള്ള പലതും രാജാവിന് സമ്മാനമായി ലഭിച്ചു.
നർത്തകിമാരുടെ വസ്ത്രങ്ങൾ,വീരാളിപ്പട്ട്, മുഖംമൂടികൾ, വാദ്യോപകരണങ്ങളായ തിമില, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, ശുദ്ധമദ്ദളം, ചെണ്ട, ശംഖ്, വീണ എന്നിവയും മ്യൂസിയത്തിൽ ഒരു ജാലക്കൂട്ടത്തിൽ പ്രദര്ശിപ്പിച്ചിട്ടുണ്ടായിരുന്നു. കെക്ര, ഭൂരി, ഉരുട്ടുചെണ്ട, കിടുപിടി, ശ്രുതി, മോർശംഖ്, എക്ടാർ, സാരംഗി തുടങ്ങിയവ ഞങ്ങളിൽ പലരും ആദ്യമായിട്ടായിരുന്നു കാണുന്നത്. മ്യൂസിയത്തിന്റെ അവസാനഭാഗത്തായി നന്നങ്ങാടികൾ, പഴയകാല സംഗീതപ്പെട്ടി, പണപ്പലക, പ്രാചീന ഇന്ത്യയിലെ നാണയങ്ങൾ, പൂജയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, രാജാക്കന്മാരുടെ ആഭരണങ്ങൾ, പണ്ട്കാലത്ത് സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ എന്നിവയും കാണാൻ കഴിഞ്ഞു.
മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് കോവളം
ബീച്ചിലേക്കായിരുന്നു. 3.30-ഓടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ആഴം വളരെ കുറഞ്ഞ ബീച്ചുകളിൽ ഒന്നാണ് കോവളം ബീച്ച്.ഞങ്ങൾ ചെല്ലുമ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളൂ. ചെന്നയുടൻ തന്നെ ഞങ്ങൾ എല്ലാവരും കടലിലേക്കിറങ്ങി. കടലിൽ കളിച്ചുല്ലസിച്ചു. തിരമാലകൾ ആർത്തുല്ലസിച്ച് ഞങ്ങൾക്കരികിലേക്കെത്തി. എല്ലാവരും
കൈകൾ കോർത്തുപിടിച്ച് കടലിലേക്ക് ഇറങ്ങിച്ചെന്നു.ചിലർ മണലിൽ എഴുതുകയും തിരയിൽ കളിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ വളരെ വലിയ തിരകളായിരുന്നു തീരത്തെ ആലിംഗനം ചെയ്തിരുന്നത്. ഏറെ നേരം ഞങ്ങൾ ബീച്ചിൽ ചിലവഴിച്ചു. ഏകദേശം 6.30-ഓടെ ഞങ്ങൾ ബസ്സിൽ കയറി. തിരികെ കോളേജിലേക്കുള്ള യാത്ര ആരംഭിച്ചു. എട്ടു മണിക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ശേഷം വീണ്ടും ബസ്സിൽ കയറി. തമാശകൾ പറഞ്ഞും പാട്ടും നൃത്തവുമൊക്കെയായി ഏവരും അടിച്ചുപൊളിച്ചു. രാത്ര 9.30-ഓടെ കോളേജിൽ ഞങ്ങൾ എത്തിച്ചേർന്നു. എല്ലാവരുടെയും മാതാപിതാക്കൾ കോളേജിൽ ഉണ്ടായിരുന്നു. ശേഷം എല്ലാവരും അവരവരുടെ ഗൃഹങ്ങളിലേക്ക് പോയി. ഏവർക്കും ഏറെ ആനന്ദകരമായ യാത്രയായിരുന്നു അത്. ധാരാളം അറിവ് സമ്പാദിക്കുകയും ചെയ്തു.
പഠനയാത്രയുടെ ഭാഗമായി ഞങ്ങൾ പോകുവാൻ തിരഞ്ഞെടുത്തത് കുതിര മാളിക, ചിത്രാലയം മ്യൂസിയം, തിരുവനന്തപുരം നേപ്പിയർ മ്യൂസിയം, കോവളം ബീച്ച് തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ആദ്യം ഞങ്ങൾ പോയത് "കുതിര മാളിക" യിലേക്കാണ്. തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് കുതിര മാളിക സ്ഥിതി ചെയ്യുന്നത്. കൃത്യം 11 മണിക്ക് ഞങ്ങൾ കൊട്ടാരവളപ്പിൽ എത്തി ചേർന്നു. പാസ് എടുത്ത് വേണമായിരുന്നു അകത്തേക്ക് പ്രവേശിക്കാൻ. ഇടവഴി അവസാനിക്കുന്നിടത്ത് ഒരു ചെറുവഴിയുണ്ട്. ഈ ചെറുവഴിയിൽക്കൂടി അല്പം നടന്നാൽ കൊട്ടാരത്തിലെത്താം. കൊട്ടാരത്തിന്റെ ഒരു വശത്ത് ഗോക്കളെ വളർത്തുന്ന ഒരു സ്ഥലവും കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. കൊട്ടാരത്തിലെ കാര്യങ്ങൾ ഒരു ഗൈഡ് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് സ്വാതി തിരുനാൾ മഹാരാജാവ് ഭരണത്തിൽ വന്നു. ഈ കാലഘട്ടത്തിൽ, അതായത് 1840-ൽ അദ്ദേഹം പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തൻ മാളിക അഥവാ 'കുതിര മാളിക' എന്ന് അറിയപ്പെടുന്നത്. പാരമ്പര്യ വാസ്തുവിദ്യയുടെ കേരളീയ മാതൃകയാണ് ഈ കൊട്ടാരം. കൊട്ടാരത്തിന്റെ മുകളിലത്തെ
നിലയിൽ, പുറമേ തടിയിൽ 122 കുതിരകളെ വരിവരിയായി കൊത്തിവച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ കൊട്ടാരത്തിന് 'കുതിര മാളിക' എന്ന
പേര് ലഭിച്ചത്. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിന്റെ നടത്തിപ്പ് ഇപ്പോൾ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലാണ്. 80 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഈട്ടിത്തടിയിലാണ്

കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിലുള്ള കഥകളി രൂപങ്ങളാണ്. തടിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. എല്ലാ കഥകളിവേഷങ്ങളും അതിന്റെ തനിമയും ഭംഗിയും ചോർന്ന് പോകാതെ നിർമിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ അടുത്ത മുറിയിൽ ബെൽജിയം ഗ്ലാസ് കൊണ്ട് നിർമിച്ച കണ്ണാടി, നൂറു വർഷം പഴക്കമുള്ള ലൈറ്റുകൾ, രാജാവിന്റെ പല്ലക്ക്, ഇറ്റലിയിൽ നിന്നുമുള്ള വിളക്കുകൾ, 1853-ൽ വിക്ടോറിയ രാജ്ഞി രാജാവിന് സമ്മാനിച്ച സിംഹാസനം എന്നിവയാണുള്ളത്. തൊട്ടടുത്ത മുറിയിൽ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ ചിത്രങ്ങളാണുള്ളത്. വീരമാർത്താണ്ഡവർമ, അനിഴം തിരുനാൾ മാർത്താണ്ഡവർമ, കാർത്തിക തിരുനാൾ രാജാവ്, അവിട്ടം തിരുനാൾ ബാലരാമവർമ, ആയില്യം തിരുനാൾ, റാണി ലക്ഷ്മി ഭായ് തമ്പുരാട്ടി തുടങ്ങിയവരൊക്കെയാണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. ' ഗർഭശ്രീമാൻ' എന്നായിരുന്നു സ്വാതി തിരുനാൾ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന് സംസ്‌കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഗാധ
പാണ്ഡിത്യം ഉണ്ടായിരുന്നു.
400 വർഷം പഴക്കമുള്ള ആനക്കൊമ്പ്, ആനക്കൊമ്പ് കൊണ്ടുള്ള തോട്ടിൽ, ഇരുപത്തിയഞ്ച് ആനയുടെ 50 കൊമ്പ് കൊണ്ടുള്ള സിംഹാസനം എന്നിവയും കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 460 വർഷം പഴക്കമുള്ള ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും കൊട്ടാരത്തിലുണ്ട്. ചെക്കോസ്ലോവാക്കിയൻ ഗവൺമെൻറ് നൽകിയ സമ്മാനമാണിത്. കൊട്ടാരത്തിന്റെ ഒരു ഇടനാഴിയിലായി സ്വാതി തിരുനാളിന്റെ ഒരു ത്രീഡി പെയിന്റിങ്ങും ഉണ്ട്. ഡച്ച് ഡിലനോയിയുടെ കൈയിൽ നിന്നും പിടിച്ചെടുത്ത 269 വർഷം പഴക്കമുള്ള തോക്കുകൾ, കുതിരവിളക്കുകൾ, ഈട്ടിത്തടിയിൽ പണിത രാജാവിന്റെ കട്ടിലുകൾ, ഈട്ടിത്തടിയാൽ നിർമിച്ച വിളക്കുകൾ, പതിനെട്ടടിയുള്ള വിഗ്രഹത്തിന്റെ രൂപമാതൃക, തൂക്ക് വിളക്കുകൾ,
പഞ്ചലോഹത്താൽ നിർമിതമായ വിളക്കുകൾ, കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾ, വിവിധ മൃഗങ്ങളുടെ തോൽ ഉപയോഗിച്ചുള്ള ആയുധങ്ങൾ,മരതകം പതിപ്പിച്ച വാളുകൾ എന്നിങ്ങനെ വളരെ പഴയതും പ്രസിദ്ധവുമായ പലവസ്തുക്കളും കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കൊട്ടാരത്തിലെ ലൈബ്രറി 'താമരത്തളം' എന്നറിയപ്പെടുന്ന ഭാഗത്താണ്.ഇരുനൂറ്റിഅറുപത് വർഷം പഴക്കമുള്ള പഴച്ചാറ്,പച്ചില,എന്നിവ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും ഇവിടെ കാണാൻ കഴിയും.പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടൻ സമ്മാനമായി കൊടുത്ത വെള്ളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡുകൾ,ലക്ഷ്മി വിളക്ക്
എന്നിവയും താമരത്തളത്തിലുണ്ട്.കൊട്ടാരത്തിലെ ഓരോ മേൽത്തട്ടിലും വ്യത്യസ്തങ്ങളായ കൊത്തുപണിയാണുള്ളത്.തഞ്ചാവൂർ കലാകാരന്മാരാണ് കൊട്ടാരത്തിന്റെ ശിൽപികൾ.ഒരുദിവസം അയ്യായിരത്തോളം പേർ നാലുവർഷം എടുത്താണ് കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കിയത്.
കൊട്ടാരത്തിന് പ്രശസ്തവും പ്രധാനവുമായ മൂന്ന് ഹാളുകളാണുള്ളത് (സദസ്സുകൾ). ഒന്ന്, നൃത്ത സദസ്സ് ; രണ്ട്, പണ്ഡിത സദസ്സ്; മൂന്ന്, സംഗീത സദസ്സ്. അച്ചാരിമുഖം എന്നറിയപ്പെടുന്ന ഒരു ടണലിൽ വെച്ചാണ് സ്വാതി തിരുനാൾ 460 കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കൊട്ടാരത്തിന്റെ ഒത്ത നടുക്കുള്ള മുറിയിൽ കഥകളി അരങ്ങേറിയിരുന്നതായി ഗൈഡ് പറഞ്ഞു തന്നു. രാജാവിന് നൃത്തം കാണുവാനുള്ള ചപ്രമഞ്ച കട്ടിൽ നൃത്തമണ്ഡപത്തിന്റെ വലതുവശത്തായാണുള്ളത്. കൊട്ടാരത്തിലെ
വിശാലമായ മറ്റൊരു ഹാളിൽ ചൈനീസ് പാത്രങ്ങൾ, ഹനുമാൻ, ശ്രീരാമൻ, പാർത്ഥസാരഥി തുടങ്ങിയവരുടെ വിഗ്രഹങ്ങൾ, പച്ചക്കല്ലിനാൽ നിർമിതമായ ശിവലിംഗം, വിളംബരം ചെയ്യാൻ ഉപയോഗിക്കുന്ന പെരുമ്പറകൾ, ഇറ്റാലിയൻ മാർബിളിനാൽ നിർമിച്ച വിഗ്രഹങ്ങൾ, വാച്ചിന് പകരം ഉപയോഗിച്ചിരുന്ന സൂര്യഘടികാരം എന്നിവയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

ആന, അണ്ണാൻ എന്നിവയെ കാണാം. താടിയിലും നിരവധി ചിത്രപ്പണികളുണ്ട്. ഓരോ കഴുക്കോലും വ്യത്യാസമായിട്ടാണ് പണിഞ്ഞിരിക്കുന്നത്.
കുതിരമാളികയിലാണ് പ്രസിദ്ധമായ സ്വാതി തിരുനാൾ സംഗീതോത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവമാണിത്. എല്ലാ വർഷവും ജനുവരി 4 മുതൽ 13 വരെയാണ് ഈ പരിപാടി നടക്കുന്നത്. അന്നേ ദിവസം സൗജന്യമായി പൊതുജനങ്ങൾക്ക്
സംഗീതോത്സവം കാണാവുന്നതാണ്. സ്വാതി തിരുനാളിന്റെ ഓർമക്കായിട്ടാണ് ഇത് നടത്തുന്നത്.

ചരിത്രത്തിന്റെ ഭാഗമായ വസ്തുതകളും വസ്തുക്കളും അവിടെ കാണാൻ കഴിഞ്ഞു. രാജരവിവർമ്മയുടെ പ്രശസ്തമായ പല ചിത്രങ്ങളും ആർട്ട് ഗാലറിയിൽ ഉണ്ട്. ചിത്രാലയം മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാരുടെ ചിത്രങ്ങളാണ്. ഓരോ രാജാക്കന്മാരുടെ കാലഘട്ടവും ചരിത്രവും ഗൈഡ് ഞങ്ങൾക്ക് പറഞ്ഞു തന്നു. പണ്ടത്തെ ശബരിമല, ചാലമാർക്കറ്റ് , കവടിയാർ കൊട്ടാരത്തിന്റെ പഴയ ചിത്രം, ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രങ്ങൾ, തിരുവിതാംകൂറിലെ ആദ്യ വനിതാ ഡോക്ടറായ 'മേരി പുന്നൻ
ലൂക്കോസി'ന്റെ ചിത്രം, 1869 കാലഘട്ടത്തിലെ സെക്രട്ടറിയേറ്റ്, ശ്രീ ചിത്ര ചേംബർ തുടങ്ങിയവയൊക്കെ മ്യൂസിയത്തിൽ കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. ആറുവർഷത്തിലൊരിക്കൽ നടത്തുന്ന ചടങ്ങായ 'ആറാട്ടി'ന്റെ ചിത്രം, പൂജപ്പുര എഴുന്നള്ളത്, രാജാക്കന്മാരുടെ ജന്മദിനാഘോഷങ്ങൾ, കുളച്ചൽ യുദ്ധത്തിന്റെ ചിത്രം, "ചെറന്മുടി" എന്ന കിരീടം എന്നിവ മ്യൂസിയത്തിലെ മറ്റു കാഴ്ചകളാണ്. 11 അടി 3 ഇഞ്ച് വലിപ്പമുള്ള യഥാർത്ഥ ആനയുടെ തല ഞങ്ങളെ വിസ്മയിപ്പിച്ചു. 'വിൻസെന്റ് പല്ലിശ്ശേരി' എന്ന മിറർ ആര്ടിസ്റ്റ് നിർമിച്ച നിരവധി ചിത്രങ്ങളും അനാമോർഫിക് ആർട്ടുമൊക്കെ അവിടെ കാണുവാൻ സാധിച്ചു.

ശൈലിയിലാണ് ഈ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു ചെറുകൊട്ടാരത്തെപ്പോലെ തോന്നും. വിഷ്ണു, ശ്രീരാമൻ, ദക്ഷിണാമൂർത്തി, മന്മഥൻ തുടങ്ങിയ വിഗ്രഹങ്ങൾ, സാംബുക്ക് എന്ന കപ്പലിന്റെ മാതൃക, പതിനേഴാം നൂറ്റാണ്ടിലെ രഥം,ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃക, കഥകളി രൂപങ്ങൾ എന്നിവ മ്യൂസിയത്തിന്റെ കവാടത്തിനടുത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.നെട്ടൂർ പെട്ടി,ആഭരണ പെട്ടി,കാളിയമർദ്ദന വിളക്കുകൾ,വഞ്ചി,ദുർഗ,നരസിംഹമൂർത്തി,ബ്രഹ്മാവ് എന്നീ വിഗ്രഹങ്ങൾ; തടിയിൽ തീർത്തിരിക്കുന്നതും അവിടെ കാണാൻ കഴിഞ്ഞു.കൂർത്തമ്പല മാതൃക,പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച വിഷ്ണു ചക്രം, പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച കൃഷ്ണ നൃത്തം,പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച വിഷ്ണുവിന്റെ വിഗ്രഹം എന്നിവയെല്ലാം മ്യൂസിയത്തിന്റെ ഒരു വശത്ത് കണ്ണാടിച്ചില്ലുകൾക്കകത്ത് സ്ഥാപിച്ചിരുന്നു.

ശേഖരിച്ചവയാണ്. തെക്കുകിഴക്കനേഷ്യൻ ഗാലറിയിൽ ഉള്ള പലതും രാജാവിന് സമ്മാനമായി ലഭിച്ചു.
നർത്തകിമാരുടെ വസ്ത്രങ്ങൾ,വീരാളിപ്പട്ട്, മുഖംമൂടികൾ, വാദ്യോപകരണങ്ങളായ തിമില, ഇടയ്ക്ക, കൊമ്പ്, ഇലത്താളം, ശുദ്ധമദ്ദളം, ചെണ്ട, ശംഖ്, വീണ എന്നിവയും മ്യൂസിയത്തിൽ ഒരു ജാലക്കൂട്ടത്തിൽ പ്രദര്ശിപ്പിച്ചിട്ടുണ്ടായിരുന്നു. കെക്ര, ഭൂരി, ഉരുട്ടുചെണ്ട, കിടുപിടി, ശ്രുതി, മോർശംഖ്, എക്ടാർ, സാരംഗി തുടങ്ങിയവ ഞങ്ങളിൽ പലരും ആദ്യമായിട്ടായിരുന്നു കാണുന്നത്. മ്യൂസിയത്തിന്റെ അവസാനഭാഗത്തായി നന്നങ്ങാടികൾ, പഴയകാല സംഗീതപ്പെട്ടി, പണപ്പലക, പ്രാചീന ഇന്ത്യയിലെ നാണയങ്ങൾ, പൂജയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, രാജാക്കന്മാരുടെ ആഭരണങ്ങൾ, പണ്ട്കാലത്ത് സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ എന്നിവയും കാണാൻ കഴിഞ്ഞു.
മ്യൂസിയത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് കോവളം
ബീച്ചിലേക്കായിരുന്നു. 3.30-ഓടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ആഴം വളരെ കുറഞ്ഞ ബീച്ചുകളിൽ ഒന്നാണ് കോവളം ബീച്ച്.ഞങ്ങൾ ചെല്ലുമ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളൂ. ചെന്നയുടൻ തന്നെ ഞങ്ങൾ എല്ലാവരും കടലിലേക്കിറങ്ങി. കടലിൽ കളിച്ചുല്ലസിച്ചു. തിരമാലകൾ ആർത്തുല്ലസിച്ച് ഞങ്ങൾക്കരികിലേക്കെത്തി. എല്ലാവരും
കൈകൾ കോർത്തുപിടിച്ച് കടലിലേക്ക് ഇറങ്ങിച്ചെന്നു.ചിലർ മണലിൽ എഴുതുകയും തിരയിൽ കളിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ വളരെ വലിയ തിരകളായിരുന്നു തീരത്തെ ആലിംഗനം ചെയ്തിരുന്നത്. ഏറെ നേരം ഞങ്ങൾ ബീച്ചിൽ ചിലവഴിച്ചു. ഏകദേശം 6.30-ഓടെ ഞങ്ങൾ ബസ്സിൽ കയറി. തിരികെ കോളേജിലേക്കുള്ള യാത്ര ആരംഭിച്ചു. എട്ടു മണിക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ശേഷം വീണ്ടും ബസ്സിൽ കയറി. തമാശകൾ പറഞ്ഞും പാട്ടും നൃത്തവുമൊക്കെയായി ഏവരും അടിച്ചുപൊളിച്ചു. രാത്ര 9.30-ഓടെ കോളേജിൽ ഞങ്ങൾ എത്തിച്ചേർന്നു. എല്ലാവരുടെയും മാതാപിതാക്കൾ കോളേജിൽ ഉണ്ടായിരുന്നു. ശേഷം എല്ലാവരും അവരവരുടെ ഗൃഹങ്ങളിലേക്ക് പോയി. ഏവർക്കും ഏറെ ആനന്ദകരമായ യാത്രയായിരുന്നു അത്. ധാരാളം അറിവ് സമ്പാദിക്കുകയും ചെയ്തു.
Comments
Post a Comment